ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് നടന്‍ ചോദിച്ചു.
ഇന്‍ഡസ്ട്രിയിലെ വമ്പന്മാര്‍ തെറ്റുചെയ്യുമ്പോഴും ഇതേശക്തിയോടെ പ്രതികരിക്കുമെന്ന് പറയാന്‍ സംഘടനാ നേതാക്കള്‍ക്ക് കഴിയണം. എങ്കിലേ ഈ നീക്കത്തിന് സത്യസന്ധതയുണ്ടാവുകയുളളു
ഷെയ്ന് നിഗം സിനിമാ ഷൂട്ടിംഗ് പകുതിയെത്തി നില്‍ക്കുമ്പോള്‍ തനിക്ക് എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും സിനിമയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്‌തെന്ന് തെളിവുസഹിതം പരാതി ലഭിച്ചിട്ടുണ്ട്.
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് അവതാരക നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറഞ്ഞത്. വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിരുന്നു
നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനും പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കുമെതിരെ ഇതേ നിര്‍മ്മാതാക്കളുടെ സംഘടന ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്നും ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ എന്നും ഡബ്ല്യു സി സി ചോദിക്കുന്നു.
അതിനിടെ, അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തി. 'പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത് എന്നും അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. ഇറങ്ങിപ്പോകുമ്പോള്‍ ഞാനെന്‍റെ ഫ്രാസ്ട്രേഷന്‍ പ്രകടിപ്പിച്ചിരുന്നു.
അതേസമയം, യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടനെ ഇന്ന് ചോദ്യംചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസ്. അവതാരകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികമായി അധിക്ഷേപിച്ചെന്നുമാണ് എഫ് ഐ ആറില്‍ പറയുന്ന